Skip to main content

കേള്‍വി...





 

മോനേ, പറഞ്ഞാല്‍ കേള്‍ക്കണം കേട്ടോ... എഴുന്നേറ്റെ നേരം വെളുത്തു... കുട്ടിക്കാലത്ത് നമ്മുടെ അമ്മയുടെ വാത്സല്യവും ശാസനയും നിറഞ്ഞ ഈ ശബ്ദം കേട്ട്  ഉറക്കമുണര്‍ന്നിട്ടുള ഒരു ദിനമെങ്കിലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകും. നമ്മുടെ കിളിക്കൊഞ്ചലുകള്‍ ശക്തമായ ഭാഷയായി രൂപപ്പെടുന്നതിന് പിന്നിലും ഈ കേള്‍വിയുടെ സാന്നിധ്യത്തിന് വലിയ പങ്കുണ്ട്.

കേള്‍ക്കുക എന്നത് നന്നേ പ്രധാനമായതുകൊണ്ടാകണം വിശുദ്ധ ബൈബിളില്‍ കേള്‍വിക്ക് ഇത്രമാത്രം പ്രാധാന്യം കാണുന്നത്. വിശുദ്ധ ഗ്രന്ഥത്തില്‍ 1600 പ്രാവശ്യം കേള്‍വി എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ഈപ്ര പഞ്ചത്തിന്‍റെ  ഉല്പത്തിക്കുപിന്നിലും ഉണ്ടാകട്ടെ എന്ന ദൈവസ്വരത്തിന്‍റെ ശ്രവണം ഉണ്ടായിരുന്നു. തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രയേലിനോടും യഹോവ ആവശ്യപ്പെടുന്നതും “ഇസ്രായെലേ നീ കേള്‍ക്കുക എന്നാണ്” ‘സാമുവല്‍ സാമുവല്‍’ എന്ന യഹോവയുടെ സ്വരത്തിനോടുള്ള പ്രത്യുത്തരമായിരുന്നു ഇസ്രായേലിന്‍റെ ശക്തനായ സാമുവല്‍ പ്രവാചകന്‍റെ ഉദയം. പുതിയ നിയമത്തിന്‍റെ ആദ്യ അദ്ധ്യായങ്ങളിൽ കര്‍ത്താവിനു വഴിഒരുക്കുവാനും മാനസാന്തരത്തിന് യോചിച്ച ഫലം പുറപ്പെടുവിക്കനുമുള്ള സ്നാപകന്‍റെ ആഹ്വാനമാണ് നാം കേള്‍ക്കുന്നത്. രക്ഷാകര യാത്രക്കിടയിലെ സുപ്രധാന പ്രബോധനങ്ങളിലും ക്രിസ്തു മൊഴിയുന്നതും “കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” എന്നാണ്.

                               കേള്‍ക്കുക എന്നതിന് സ്നേഹിക്കുക എന്നൊരു ഭാഷ്യമുണ്ടെന്നു തോന്നുന്നു. “നീ കേള്‍ക്കുന്നുണ്ടോ...നീ കേട്ടില്ലല്ലോ....” തുടങ്ങിയ പദപ്രയോഗങ്ങളെല്ലാം കടന്നുവരുന്നത്‌ നമ്മുക്കിടയിലെ സ്നേഹസംഭാഷണങ്ങളിലാണ്‌. അതുകൊണ്ടായിരിക്കാം നല്ല ഒരു ശ്രോതാവിനേ നല്ല ഒരു സുഹൃത്താകാന്‍ സാധിക്കു എന്ന് പറയുന്നത്. ക്രിസ്തുവിന്‍റെ വചനങ്ങള്‍ ശ്രവിച്ചുകൊണ്ടിരുന്ന മറിയത്തോട് തന്നെ സഹായിക്കാന്‍ മര്‍ത്ത പറയുമ്പോള്‍ മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു അത് അവളില്‍നിന്നു എടുക്കപ്പെടുകയില്ലെന്നാണ് ഗുരു മൊഴിയുന്നത്.  പാപിനിയായ സ്ത്രീയെ കല്ലെറിയാന്‍ വരുന്നവരെ നിശബ്ദനായി ശ്രവിക്കുന്ന ഗുരുമുഖത്തും ആ സ്നേഹഭാവം പ്രകടമായി കാണാന്‍ സാധിക്കുന്നുണ്ട്. കുരിശുമരത്തിലെ ഭീതിതമായ വേദനയുടെ നടുവിലും തന്നോടുകൂടെ ക്രൂശിക്കപ്പെട്ടവന്‍റെ “യേശുവേ ഞാന്‍ നിന്‍റെ രാജ്യത്തുവരുമ്പോള്‍ എന്നെയും ഓര്‍ക്കണമേ” എന്ന അപേക്ഷ കേള്‍ക്കുവാന്‍ മനസ്സുകാണിക്കുന്നതും ക്രിസ്തുവിന്‍റെ ഈ സ്നേഹഭാവത്തിന്‍റെ പ്രതിഭലനമാണ്.

          ഇനിയും, ‘കേള്‍ക്കുക’ എന്ന് പറയുന്നതിന് ഹൃദയത്തിന്‍റെ നിഷ്കളങ്കമായ ഒരവസ്ഥ എന്നൊരര്‍ത്ഥം ഉള്‍കൊള്ളുന്നുണ്ട്. പാപം ചെയ്ത ആദിമാതപിതാക്കള്‍ തോട്ടത്തില്‍ ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഓടിഓളിക്കുകകയാണ് ചെയ്യുന്നത്. പാപവസ്ഥയില്‍ കഴിയുന്ന ഒരുവന് മനസാക്ഷിയുടെ സ്വരംപോലും അപരിചിതമായി തീരുമെന്നത് ജീവിത യാത്രയില്‍ നാം തിരിച്ചറിയുന്ന പാഠം. അപരന്‍റെ നേട്ടങ്ങളിലും, കണ്ടെത്തലുകളിലും, സന്തോഷവര്‍ത്തമാനങ്ങളിലും അവരെ കേള്‍ക്കാന്‍ സാധിക്കാതെ വരുന്നതും നമ്മിലൊളിഞ്ഞുകിടക്കുന്ന അസൂയയുടെയും അഹങ്കാരത്തിന്‍റെയും പ്രതിഭലനമാണ്.

                   തന്നെ വില്ങ്ങുവയ്ക്കാന്‍ വരുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പടയാളിയുടെ വേര്‍പ്പെട്ടകാത് സൗഖ്യപ്പെടുത്തുന്ന ഗുരു നിശബ്ദനായി നമ്മോടു മോഴിയുന്നത് ഇതായിരിക്കാം; ഇനിമേല്‍ കേള്‍ക്കേണ്ട നന്മയുടെ വചസ്സുകളെ നീ കേള്‍ക്കതിരിക്കരുത്.......അപരന്‍റെ നിലവിളിയെ നീ ത്യചിക്കരുത്...... കാരണം, നിനക്കുവേണ്ടി മരണംവരിച്ചു നിന്നെ രക്ഷിച്ച എനിക്ക് നിന്‍റെ കാതുകളെ ആവശ്യമുണ്ട്.....എനിക്ക് പ്രവര്‍ത്തിക്കാന്‍ നിന്നെ എനിക്കാവശ്യമുണ്ട്....
  



Comments

  1. ചെവിയുള്ളവൻ കേൾക്കട്ടെ... 👌👌👌നന്നായിട്ടുണ്ട് ഡീക്കൻ സബിൻ...

    ReplyDelete

Post a Comment

Popular posts from this blog

യാത്ര...

യാത്ര            അവന്‍ ഒരു യാത്രയിലായിരുന്നു. ഏതോ ഒരു ഉള്‍വിളിയുടെ ബാക്കിപത്രമായിരുന്നു ആ യാത്രയുടെ ആരംഭം. പച്ച നെയ്തുചേര്‍ത്ത പുല്‍മെടുകള്‍ കണ്ടു...ആകാശ നീലിമയെ ചാലിച്ച സുന്ദര സമുദ്രങ്ങള്‍ കണ്ടു...ഹിമാകണങ്ങളെ ചൂടിയ പര്‍വ്വതങ്ങള്‍ കണ്ടു... ഈ യാത്രയിലെവിടെയോ അവന്‍ അവനോടു തന്നെ ചോദിക്കുന്നുണ്ടായിരുന്നു, എന്തിനാണീ യാത്ര.... ഉത്തരം ഒന്നേ ഉള്ളു... ദൈവത്തെ കണ്ടെത്തണം... വിഡ്ഢി ദൈവത്തെ കണ്ടെത്താന്‍ നീ എന്തിനാണ് യാത്ര ചെയ്യുന്നത്???... അവന്‍ നിന്‍റെ അരികിലില്ലേ???... നിന്‍റെ ഉളളില്‍ നിറഞ്ഞുനില്‍കുകയല്ലേ അവന്‍..................ആയിരിക്കാം....പക്ഷേ.....എന്നിട്ടെന്തേ ഇത്രയുംനാള്‍ ഞാനത് തിരിച്ചറിഞ്ഞില്ല.......അതെ ആ തിരിച്ചറിവിലേക്ക് വന്നുചേരാന്‍ ഈ യാത്രയും ആവശ്യമായിരുന്നു.... ആവശ്യങ്ങളില്‍നിന്നു അത്യാവശ്യമയതിനെ തിരിച്ചറിയാന്‍..... ഈ യാത്ര ആവശ്യമായിരുന്നു.... അബ്രാമില്‍നിന്നു അബ്രഹത്തിലെക്കെന്നതുപോലെ... .............. സാവൂളില്‍നിന്നു പൌലോസിലെക്കെന്നതുപോലെ....   

A SHORT SPEECH

ലഹരി വിരുദ്ധ കുടുംബത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്‍റെ      പങ്ക് ആദരണീയരായ വിധികർത്താക്കളെ പ്രിയ സുഹൃത്തുക്കളേ , ഫാ .  ജോസഫ് ‌ മാമ്പുഴയുടെ ഓർമ്മയുടെ തീരങ്ങളിൽ എന്ന പുസ്തകത്തിൽ കുടിയേറ്റത്തിന്‍റെ ആദ്യനാളുകളിലെ ഹൃദയസ്പർശിയായ ഒരു രംഗം വിവരിക്കുന്നുണ്ട് . ജോർജ്ജുകുട്ടി ഷാപ്പിലെ കറിവെപ്പുകാരനാണ് . പതിവുപോലെ ഷാപ്പിൽ നിന്നും മൂക്കറ്റം കുടിച്ച് ഒരുതരിമ്പും വെളിവില്ലാതെ അയ്യാൾ വീട്ടിലെത്തി .  മൂത്ത രണ്ടു മക്കളും ഭാര്യയും കൂടെ കൂലി വേലചെയ്താണ് കുടുംബം പൊറ്റുന്നത് . അപ്പൻ കൂർക്കം വലിച്ചു കിടന്നുറങ്ങുന്നത് കണ്ടിട്ടാണ് അവർ പണിക്ക് പോയത് . എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ 15 വയസ്സു മാത്രം പ്രായമുള്ള മകളുടെ വായിൽ തുണിതിരുകി കയറ്റിയിട്ട് സ്വന്തം അപ്പൻ മകളെ നശിപ്പിച്ചു . ഇതറിഞ്ഞ മക്കൾ അപ്പനെ വെട്ടാൻ വെട്ടുകത്തിയുമായി നില്ക്കുകയാണ് . സ്വര്‍ഗീയ പൂങ്കാവനമാകേണ്ട കുടുംബം മദ്യാസക്തിയുടെ പടുകുഴിയില്‍ വീണു തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ചയാണ് നാം ഇവിടെ കണ്ടത് . “ ഒരാൾ ആദ്യം ഒരു ഗ്ലാസ് എടുക്കുന്നു . ആ ഗ്ലാസ് ‌ നിരവധി ഗ്ലാസ്സുകളെടുക്കുന്നു